Sunday, August 8, 2010

പെണ്‍പ്രണയങ്ങള്‍-1

ദിവസങ്ങളായിരിക്കുന്നു മെയില്‍ ചെക്ക് ചെയ്തിട്ട്. ധാരാളം മെയിലുകള്‍ വന്നു കിടക്കുന്നു. ഒന്നൊന്നായി തുറക്കുന്നതിനിടയിലാണ് റബേക്കയുടെ മെയില്‍. ആകാംഷയോടെ അത് തുറന്നു..പതിവു സംബോധന.തുടര്‍ന്നുള്ള വരികള്‍ തര്‍ജ്ജമ ചെയ്താല്‍ ഏകദേശം ഇങ്ങനെ വായിക്കാം.

നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ ഒരു പെണ്‍ സുഖം അറിയുന്നത്. അവള്‍ക്കൊപ്പം തിരമാലകളില്‍ ഞാന്‍ ആഹ്ലാദത്തോടെ നീന്തിക്കളിച്ചു. പരസ്പരം കെട്ടിപ്പിടിച്ചു കൊണ്ട് ഞങ്ങള്‍ കിടന്നുരുണ്ടു.
കോട്ടേജില്‍ എത്തുമ്പോള്‍ മണല്‍ത്തരികള്‍ ഞങ്ങളുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചിരുന്നു. ഷവറിനു കീഴെ നിന്നു പരസ്പരം ശരീരം വൃത്തിയാക്കി. വീണ്ടും കിടക്കയിലേക്ക്...പരസ്പരം ശരീരം പങ്കിട്ടു ആഹ്ലാദം പങ്കുവെച്ചു. എന്നേക്കാള്‍ മാംസളതയും മൃദുലതയും കൂടുതലായിരുന്നു അവളുടെ ശരീരത്തിന്...പുരുഷനേക്കാള്‍ എത്രയോ ഇരട്ടി മനോഹരമായാണ് അവള്‍ എന്നെ ലാളിക്കുന്നത്. അവളുടെ കരലാളനങ്ങളും ചുമ്പനങ്ങളും എന്റെ ശരീരത്തില്‍ രതിയുടെ പറുദീസ തീര്‍ക്കുന്നു..ഒരു പുരുഷനൊപ്പം ആയിരുന്നേല്‍ ഒരിക്കലും ഈ അവധിക്കാലം എനിക്കിത്രയും ഉല്ലാസകരമാക്കുവാന്‍ കഴിയില്ലായിരുന്നു...

റബേക്കയെന്ന ഇംഗ്ലണ്ടുകാരി എന്റെ ഒരു സുഹൃത്താണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഹോട്ടലിന്റെ കോഫീഷോപ്പില്‍ വച്ച് തുടങ്ങിയ സൌഹൃദം. അവള്‍ ഒരു ലെസ്ബിയന്‍ ആണെന്ന് ഇടയ്ക്കെപ്പോളോ വ്യക്തമാക്കി. എനിക്കും അതിനോട് പ്രത്യേകിച്ച് വിരോധം ഒന്നും ഇല്ലെന്ന് ഞാനും മറുപടി നല്‍കി. പിന്നീട് ഞങ്ങള്‍ ടെലിഫോണ്‍ വഴിയും നെറ്റ് വഴിയും ഇടയ്ക്ക് ബന്ധപ്പെടാറുണ്ട്.

അവര്‍ ഇപ്പോല്‍ ഗോവയില്‍ അവധിക്കാലം ചിലവഴിക്കുവാന്‍ എത്തിയിരിക്കുന്നു. കൂടെ പുതിയ സുഹൃത്തുമുണ്ട്. അന്ന.
വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിനൊപ്പം അവള്‍ക്കൊപ്പമുള്ള ചില ചിത്രങ്ങള്‍ അയച്ചുതന്നു. ഞാന്‍ കേരളത്തില്‍ ആണെന്നും ഒരു ആയുര്‍വ്വേദ മസ്സാജിങ്ങിനുള്ള ഒരുക്കത്തിലാണെന്നും താല്പര്യം ഉണ്ടെങ്കില്‍ വരാമെന്നും അവളെ അറിയിച്ചു.

ഒരു കോഫി ഉണ്ടാക്കിയേക്കാം എന്ന് കരുതി കിച്ചണിലേക്ക് നടന്നു. കെറ്റിലില്‍ വെള്ളം ഒഴിച്ച് ഓണ്‍ ചെയ്തു. അപ്പോളും മനസ്സില്‍ റബേക്കയുടെ വാചകങ്ങളായിരുന്നു. ഒരു പുരുഷനില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ അവര്‍ക്ക് ആഹ്ലാദവും ആനന്ദവും ലഭിക്കുന്നു എന്ന അറിവ് എനിക്ക് ഒട്ടും അതിശയോക്തിയായി തൊന്നിയില്ല. അതൊരു സത്യമല്ലേ എന്ന് ചിന്തിക്കുവാന്‍ എന്റെ മുന്‍ അനുഭവങ്ങള്‍ പര്യാപ്തവുമാണ്. രതിയുടെ അടിസ്ഥനത്തില്‍ പരിശോധിച്ചാല്‍ സന്താനോല്പാദനത്തിനു വേണ്ടി മാത്രമല്ലേ സ്ത്രീ പുരുഷ വിവാഹം എന്ന ഘടനയുണ്ടയത്? ഒരു സ്തീക്ക് സ്വന്തമായി ജീവിക്കുവാന്‍ ഉള്ള അവസ്ഥയുണ്ടെങ്കില്‍ പ്രസവിക്കുവാന്‍ താല്പര്യം ഇല്ലെങ്കില്‍ ഒരു കൂട്ടിനായി പുരുഷന്‍ തന്നെ വേണം എന്ന് നിര്‍ബന്ധം പിടിക്കുവാന്‍ കഴിയുമോ? ഒരു പുരുഷനേക്കാള്‍ തനിക്ക് ഒരു സ്തീയാണ് പങ്കാളിയായി ചേരുക എന്ന് മനസ്സിലാക്കിയാല്‍ അത്തരം ഒരു പങ്കാളിയെ കണ്ടെത്തുവാന്‍ കഴിഞ്ഞാല്‍ അവര്‍ തമ്മില്‍ ഒരു മിച്ച് ജീവിക്കുന്നത് എത്ര ആഹ്ലാദകരം ആയിരിക്കും?

കേരളത്തില്‍ ഇന്നും രഹസ്യമായി ഒരുപാട് ലെസ്ബിയന്‍ സൌഹൃദങ്ങള്‍ (പെണ്‍ പ്രണയിനികള്‍) ഉണ്ടായിരിക്കാം. ഒരു സ്ത്രീ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായാല്‍ അതിനെ നല്ല ഒരു കാഴ്ചപ്പാടോടെ കാണുവാന്‍ മലയാളിക്കാകില്ല. അവന്‍ അതൊരു മഹാ പാതകമായി കാണുന്നു. ഈ പരിഹസം ചൊരിയുന്ന പുരുഷന്മാര്‍ ഒരിക്കല്‍ പോലും എന്തുകൊണ്ട് അവര്‍ക്കിടയില്‍ പ്രണയം ഉണ്ടായി. അവര്‍ സ്നേഹവും സെക്സും പങ്കിടുന്നു എന്ന് ചിന്തിക്കുമോ? ഒരു പുരുഷനുമായി ഒരുതരത്തിലും ആഹ്ലാദം പങ്കിടുവാന്‍ കഴിയുന്നില്ല എങ്കില്‍ എത്ര ബോറായിരിക്കും അവളുടെ ജീവിതം? ഇരുപത്തെട്ട് വര്‍ഷത്തെ ജീവിതത്തിനിടയില്‍ അഞ്ചോളം ബോയ്ഫ്രണ്ട്സ് ഉണ്ടായിരുന്ന റബേക്കയെ പോലുള്ളവര്‍ തുറന്ന് സമ്മതിക്കുന്നതും നമ്മോടു പറയുന്നതും മറ്റൊന്നുമല്ല.

പാശ്ചാത്യ നാടുകളില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ ധാരാളമുണ്ട്. അവര്‍ക്ക് അവിടെ നമ്മുടെ നാട്ടിലേതു പോലെ വിവേചനം ഒന്നും ഇല്ല. എന്നാല്‍ നമ്മുടെ നാട്ടിലോ?

അസ്വസ്ഥതകളും അപമാനവും സഹിക്കുവാന്‍ കഴിയാതെ പലപ്പോഴും ജീവനൊടുക്കുന്ന പെണ്‍പ്രണയിനികള്‍ ഉണ്ട് ഇവിടെ. അന്യനഗരങ്ങളിലേക്ക് ചേക്കേറുവാനും അവിടെ സ്വസ്ഥമായി ജീവിക്കുവാനും കഴിയുന്നവര്‍ വളരെ വളരെ അപൂര്‍വ്വം.പെണ്‍ പ്രണയങ്ങളെ സ്തീകളും പരിഹാസത്തോടെ കാണാറുണ്ട്. എന്നാല്‍ പലപ്പോഴും പുരുഷനൊപ്പം സെക്സ് പങ്കിടുന്നതിനേക്കാള്‍ പതിന്മടങ്ങ് ആഹ്ലാദം പകരുന്നതാണതെന്ന് അറിയാതെ പോകുന്നു. പുരുഷന്‍ നമ്മില്‍ നിന്നും ആഹ്ലാദം അനുഭവിക്കുന്നു എന്നാല്‍ നമ്മെ ആഹ്ലാദിപ്പിക്കുവാന്‍ ഉള്ള ശ്രമങ്ങളില്‍ പലപ്പോഴും പുറകിലാണു താനും എന്ന വസ്തുത നിങ്ങള്‍ക്ക് അനുഭവങ്ങളെ വിശകലനം ചെയ്താല്‍ മനസ്സിലാക്കുവാന്‍ ഒരു പക്ഷെ സാധിക്കും.

ഒരു മാനസീക ആരോഗ്യപ്രശ്നമായി പലരും പെണ്‍പ്രണയത്തെ കാണുന്നു. അതില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ പരമാവധി ശ്രമിക്കുന്നു. ഈ ശ്രമങ്ങളുടെ ഫലമായി അവര്‍ ഒരുപക്ഷെ ആത്മഹത്യയില്‍ അഭയം തേടുന്നു. എന്തുകൊണ്ട് അവര്‍ക്ക് ജീവിക്കുവാന്‍ അവസരം നല്‍കിക്കൂട എന്ന് ഒരിക്കല്‍ പോലും ചിന്തിക്കുന്നുമില്ല.

സംസ്കാരത്തിന്റെ കാവല്‍ക്കാരോട്

ഒരു ആവേശത്തിനു ബ്ലോഗ്ഗ് തുടങ്ങിയെങ്കിലും കൃത്യമായ അപ്‌ഡെഷനൊന്നും നടത്തുവാന്‍ എനിക്ക് ആയിട്ടില്ല. മലയാളത്തില്‍ എഴുതുക എനിക്ക് അല്പം ബുദ്ധിമുട്ടാ‍ണ്. ഭാഷ ഒന്നാമത്തെ പ്രശനം. ആഗ്രഹിക്കുന്ന പോലെ എന്റെ ഭാഷ വഴങ്ങുന്നില്ല. എന്നാലും ഒരു വാശിക്ക് എഴുതുന്നു. എന്റെ സുഹൃത്തുക്കളുടെ സഹായം ഒക്കെ ഇടയ്ക് വേണ്ടിവരാറുണ്ട് അതുകൊണ്ട് ചിലപ്പോള്‍ ഇഗ്ഗീഷിലും മലയാളത്തിലുമായി പേപ്പറില്‍ എഴുതി പിന്നെ മലയാളത്തില്‍ ടൈപ്പ് ചെയ്ത് എടുക്കും. വായനക്കാര്‍ ദയവായി അതിലെ തെറ്റുകള്‍ ക്ഷമിക്കുക. ഭാഷയെ ഒന്ന് വഴക്കിയെടുക്കാന്‍ കൂടെ ആണ് ഈ ബ്ലോഗ്ഗെഴുത്ത്.

ഇപ്പോള്‍ ഒരു ആയുര്‍വേദ കേന്ദ്രത്തില്‍ ഉഴിച്ചിലിന്റെയും മറ്റും ചികിത്സയിലുമാണ്. അതൊരു അനുഭവം തന്നെ ആണ്. പിന്നീട് എഴുതുന്നുണ്ട്.

ബ്ലോഗ്ഗ് വായിച്ച് പല സുഹൃത്തുക്കളും എനിക്ക് മെയില്‍ ചെയ്തിരുന്നു. (നിലവാരം ഇല്ലാന്ന് അവരേക്കാള്‍ നന്നായി എനിക്കറിയാം അത് ഞാന്‍ അംഗീകരിക്കുന്നു.) ചിലര്‍ക്ക് അഭിനന്ദിക്കണം, പരിചയപ്പെടണം, മറ്റു ചിലര്‍ക്ക് പതിവു ശൈലിയില്‍ സെക്സിനോട് ആണ് താല്പര്യം. കൂട്ടത്തില്‍ നവീന എന്ന ഒരു കക്ഷി എനിക്ക് മെയില്‍ ചെയ്തിരുന്നു. ഭാഷ രൂക്ഷമായിരുന്നു. വേശ്യ എന്ന് വിളിച്ചു. അവരുടെ രോഷപ്രകടനം കണ്ട് ഞാന്‍ ചിരിച്ചു എന്നതാണ് സത്യം.

നവീനയെ പോലെ ചിന്തിക്കുന്ന പലരും ഉണ്ടാകാം. അവര്‍ക്കും ഇത്തരം ചിന്തയും ഉണ്ടാകാം. ഇവര്‍ മനസ്സിലാക്കേണ്ടത് എന്റെ ജീവിത ശൈലിയും ചിന്തയും നവീനയൂടേതിനു സമാനമാകണം എന്നില്ല എന്നാണ്. ഞാന്‍ മദ്യപിക്കും ബോയ്ഫ്രണ്ട്/പെണ്‍ സുഹൃത്തുക്കളുമായി ശരീരം കൊണ്ട് അഹ്ലാദം പങ്കീടും. വിവഹം കഴിക്കണ പുരുഷനു മുമ്പില്‍ കന്യകാത്വം കാഴ്ചവെക്കണം എന്ന് എനിക്ക് യാതൊരു നിര്‍ബന്ധവും ഇല്ലായിരുന്നു.പത്തു പതിഞ്ച് വയസ്സിലേ അങ്ങിനെ ഒരു തീരുമാനം എടുത്തു. ഇപ്പോള്‍ വിവാഹം കഴിക്കണം എന്ന ചിന്തയും ഇല്ല.അതൊക്കെ എന്റെ വ്യക്തിപരമായ വിഷയം മാത്രമാണ്.

പണത്തിനോ സമ്മാനങ്ങള്‍ക്കോ ആയി ശരീരം വില്‍ക്കുന്ന സ്തീയെ ആണ് വേശ്യ എന്ന് വിളിക്കുക. എന്റെ ശരീരത്തെ ഈ രീതിയില്‍ ഞാന്‍ ഒരു നിലക്കും ദുരുപയോഗം ചെയ്യുന്നില്ല. സെക്സ് എന്നത് എന്റെ ഒരു സ്വകാര്യ ആവശ്യമൊ ആഹ്ലാദമോ ആണ്. അതെനിക്ക് ഇഷ്ടം ഉള്ള ചുരുക്കം ചിലരുമായി പങ്കിടുന്നു. പരസ്പരം ആഹ്ലാദം പങ്കുവെക്കുന്നു. എനിക്ക് തോന്നുന്നു പല ദമ്പതിമാര്‍ക്കിടയിലും ഇത്തരം പങ്കുവെക്കല്‍ നടക്കുന്നില്ലെന്നും ഏകപക്ഷീയമായ ‍ ആനന്ദം ആണ് അനുഭവിക്കുന്നതെന്നും.

അതിനാല്‍ വേശ്യ എന്നതിന്റെ അര്‍ഥം മനസ്സിലാക്കാതെ ചുമ്മാ എന്നെ അത്തരം പദങ്ങള്‍കൊണ്ട് വിശേഷിപ്പിക്കാതിരിക്കുക. നിങ്ങള്‍ ഉന്നയിക്കുന്നത് നിങ്ങളുടെ മാത്രം കാഴ്ചപ്പാടാണ്. എനിക്കത് പിന്തുടരുവാന്‍ യാതൊരു ബാധ്യതയും ഇല്ല. എന്റെ ജീവിത ശൈലി നിങ്ങള്‍ പിന്തുടരുവാന്‍ ഞാനും പറയുന്നില്ല. അതു കൊണ്ട് മോള്‍ മോളൂടെ കാര്യം നോക്ക്. നിനക്ക് നിന്റെ കന്യകാത്വം സൂക്ഷിക്കണോ സൂക്ഷിച്ചൊളൂ. അല്ലാണ്ടെ എന്റെ അടുക്കല്‍ സംസ്കാരത്തിന്റെ കാവല്‍ക്കാരിയുടെ വെഷം അണിയല്ലേ പ്ലീസ്. ഞാന്‍ എനിക്ക് ഇഷ്ടം പോലെ ചെയ്യും. എഴുതും. എന്നെ “നന്നാക്കാന്‍” നീ വരണ്ട.

കൂട്ടത്തില്‍ ഒന്നു കൂടെ സെക്സ് ക്ലിപ്പുകളും ചിത്രങ്ങളും ഒന്നും അയച്ച് ആരും ബുദ്ധിമുട്ടണ്ട. അതൊക്കെ ആവശ്യത്തിനു ഞാന്‍ കണ്ടിട്ടുണ്ട്. ഒകെ. വായനക്കാര്‍ക്കും മെയില്‍ അയച്ചവര്‍ക്കും കമന്റിട്ടവര്‍ക്കും ഒക്കെ പൂച്ചക്കണ്ണീസിന്റെ താങ്ക്സ്...

Tuesday, August 3, 2010

ആലപ്പുഴ യാത്ര

ആലപ്പുഴയ്ക്കടുത്തായിര്‍ ഒരിടത്താണ് ആന്‍സിയുടെ ആന്റി മോളിയുടെ വീട്. ഭര്‍ത്താവ് ഗള്‍ഫില്‍ ഇവര്‍ ഇവിടെ കുട്ടികളുമൊത്ത് സ്വസ്ഥമായി ജീവിക്കുന്നു. ഞങ്ങള്‍ രാവിലെ പത്തുമണിയോടെ ആണ് അവിടെ എത്തിയത്.
കായലോരത്ത് മനോഹരമായ ഒരു വില്ല. വീടിന്റെ പുറക് വശത്തായിട്ടാണ് പുഴ.
കാറിന്റെ ശബ്ദം കേട്ട് അവര്‍ ഇറങ്ങി വന്നു. പൌഡയയ ഒരു സ്തീ ഒരു മുപ്പത്തെട്ട് വയസ്സ് പ്രായം വരും.
കുശലാന്വേഷണങ്ങള്‍.

മനോഹരമായി ഇന്റീരിയര്‍ ചെയ്ത് മുറികള്‍. അഥിദേയയുമായി ആന്‍സിക്കുള്ള അടുപ്പം കൊണ്ട് ഫോര്‍മാലിറ്റികള്‍ക്കൊന്നും നിന്നില്ലെ. നേരെ ഞങ്ങള്‍ അടുക്കളയിലേക്ക് പോയി. ആധുനീകമായ സൌകര്യങ്ങള്‍ ഉള്ള ഒരു കിച്ചൺ.
“ബ്രേക്ക് ഫാസ്റ്റ് കഴിക്കാം” അവര്‍ പറഞ്ഞു.
കിച്ചണിലെ ബ്രേക്ക് ഫാസ്റ്റ് ടേബിളില്‍ അവര്‍ ആഹാരം നിരത്തി.
പാലപ്പവും താറാവ് റോസ്റ്റും. നല്ല രുചിയുണ്ട്.
“ആന്റി കായല്‍ മീന്‍ കിട്ടില്ലേ?”
“ഓ നീ തിരക്ക് പിടിക്കല്ലേ. വിളിച്ചു പറഞ്ഞപ്പോളേ അതിനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ട്”
“എനിക്കല്ല ഈ പൂച്ചക്കണ്ണിക്കാ...”
“കായല്‍ മീനും കള്ളും നല്ല കോമ്പിനേഷനാ അല്ലേ ആന്റീ?” ഞാന്‍ പറഞ്ഞു.
“അയ്യോ കള്ള് കിട്ടും എന്ന് തോന്നുന്നില്ല. വേണമെങ്കില്‍ അങ്കിള്‍ ഇവിടെ വച്ച് പോയതുണ്ട്. മോള്‍ക്ക് അതുമതിയോ”
“അപ്പോള്‍ ഇവള്‍ ഒരു മദ്യപാനിയാണെന്ന് ആന്റിക്ക് പെട്ടെന്ന് മനസ്സിലായി അല്ലേ?”
“ഓ ഇവളെ പറ്റി നീ പറഞ്ഞ് തന്നിട്ടു വേണ്ടെ.... ഇന്ത്യയിലും പുറത്തും ഒക്കെ പോണ ഒരു പെൺകുട്ടി.അതും അല്പം വ്യത്യസ്ഥമായ ജീവിതം നയിക്കുന്നവള്‍. ഇതൊക്കെ എനിക്ക് അറിയാവുന്നതല്ലേ”
“ഉം..മതി മതി ആന്റി അത്രക്ക് വല്ലാണ്ടെ എന്നെ പൊക്കല്ലേ”
“അപ്പോള്‍ നാടന്‍ കള്ളു കുടിക്കണം നീ അങ്ങ് വിട്ടേര്”
“ ഉം ഇനിയിപ്പോള്‍ കള്ളുഷാപ്പില്‍ കയറി കുടിക്കേണ്ടിവരും.“
“ നീ ഒറ്റക്ക് പോയാല്‍ മതി”
അടുക്കളവശത്ത് വാതീലില്‍ ആരോ മുട്ടി.
“മീന്‍ കൊണ്ടുവന്നതാ....ആവശ്യത്തിനു എത്രയാണെന്ന് വച്ചാല്‍ എടുത്തോ”
ആന്റി മീന്‍ ഇടുവാന്‍ ഒരു പ്ലാസ്റ്റിക് പാത്രം എടുക്കുവാന്‍ അടുക്കളയിലേക്ക് വന്നു.
ഞാനും അങ്ങോട്ട് ചെന്നു. രണ്ടു കൂടയുമായി ഒരാള്‍. ഒന്നില്‍ കരിമീന്‍ മറ്റൊന്നില്‍ ചെമ്മീന്‍.
ജീവനുണ്ട് അവ കിടന്ന് പിടയ്ക്കുന്നുണ്ട്.
“നല്ല ഫ്രഷാണല്ലോ?”
“ഇപ്പോള്‍ പിടിച്ചേ ഉള്ളൂ..”
അയാളുടെ പേരു ചോദിച്ചു പരിചയപ്പെട്ടു. ആന്റി മീന്‍ പാത്രത്തിലേക്ക് എടുത്തിട്ടുകൊണ്ടിരുന്നു.
കൈകഴുകി മീനിന്റെ പണം നല്‍കി.
പണം വാങ്ങി അയാള്‍ പോകാന്‍ നേരം ഞാന്‍ ചോദിച്ചു.
“ചേട്ടാ ഇവിടെ നല്ല നാടന്‍ കള്ളു കിട്ടുമോ?”
ആദ്യം അയാള്‍ ഒന്ന് പരുങ്ങി.
“ടൌണീന്നു വന്നതാ....അവള്‍ക്കൊരു പൂതി കായല്‍ മീനൊപ്പം അല്പം കള്ളും കഴിക്കാന്‍.”
“നോക്കട്ടെ ഈ നേരത്ത് ബുദ്ധിമുട്ടാ...ഞാന്‍ ആ രാജനെ ഒന്ന് നോക്കട്ടേ പുഴക്കരയിലെ തെങ്ങില്‍ നോക്കാം..”
“ഇവിടെ അടുത്ത് ആണോ?”
“ഉം നീ എന്താ തെങ്ങില്‍ കയറാന്‍ പോകാന്നോ?”
“അതേ അടുത്താണ്.. ദാ ആ കാണണ പറമ്പിലാണ്“ വിരല്‍ ചൂണ്ടിക്കൊണ്ട് അയാള്‍ പറഞ്ഞു.
“എന്നാല്‍ ഞാനും ഉണ്ട്.. ആന്റീ ഇപ്പോള്‍ വരാം”ഞാന്‍ അയാള്‍ക്കൊപ്പം ചെന്നു.
“ഇവിടെ നില്‍ക്ക് ഞാന്‍ ആളെ വിളിച്ച് വരാം...”
മനോഹരമായ കാഴ്ച തന്നെ. കായലിലേക്ക് ചാഞ്ഞു നില്‍ക്കുന്ന തെങ്ങുകള്‍, അവയ്ക്കിടയിലൂടെ ചില വീടുകള്‍ കാണാം.കായലില്‍ അവിടാവിടെ ചെറുതും വലുതുമായ വള്ളങ്ങള്‍. ഞാന്‍ കായല്‍ ഭംഗി ആസ്വദിച്ചുകൊണ്ട് നിന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ ഒരാളെയും കൂട്ടി വന്നു. കയ്യില്‍ മൂടിയോടു കൂടിയ ഒരു ചെറിയ പ്ലാസ്റ്റിക് ബക്കറ്റ്.

“എന്തോരം വേണം?” ഒരു പെണ്ണ് കള്ളുകുടിക്കുവാന്‍ വന്നതിന്റെ മലയാളി മനസ്ഥിതി അയാളുടെ മുഖത്ത് പ്രകടം.
“കുറച്ച് മതിയാകും”
“കള്ള് രാവിലെ എടുത്തതേ ഉള്ളൂ..നോക്കാം.”
അയാള്‍ തെങ്ങില്‍ കയറി. മുകളില്‍ വച്ച കുടങ്ങളില്‍ നിന്നും കള്ള് ബക്കറ്റിലേക്ക് പകര്‍ന്നു.
“ദാ ഇനി വേണോ?”
‘ഉം അല്പം കൂടെ കിട്ടിയാല്‍ നന്നായി..കുറച്ച് കയ്യിലെക്ക് ഒഴിക്കാമോ?”
ഞാന്‍ കുനിഞ്ഞു നിന്നു.അയാള്‍ കൈക്കുമ്പിളിലേക്ക് കള്ള് ഒഴിച്ചു തന്നു.
പുളിയും കനപ്പും നിറഞ്ഞ കള്ളിന്റെ രുചി.
“ഡ്രസ്സില്‍ ആകണ്ട..മണം പോകില്ല..”
“മതി” ഞാന്‍ നിര്‍ത്തി.
അയാള്‍ മറ്റൊരു തെങ്ങിലും കയറി ബക്കറ്റില്‍ അല്പം കൂടെ കള്ളു പകര്‍ന്ന് എന്റെ അടുത്തെത്തി.
ഞാന്‍ പാന്റിന്റെ പോക്കറ്റില്‍ നിന്നും പണം എടുത്ത്നല്‍കി.
“ഇത്രയും ഒന്നും വെണ്ട..ഇത് രണ്ടു ലിറ്റര്‍ കള്ളേ ഉണ്ടാകൂ..”
“ഓ അതു സാരമില്ല വച്ചോളൂ....ഞാന്‍ ഒന്നു രണ്ടു ദിവസം ഇവിടെ കാണും”
“ബക്കറ്റ് അവിടെ വച്ചോളൂ ഞാന്‍ വന്ന് എടുത്തോളാം..മീന്‍കാരന്‍ പറഞ്ഞു.
ആന്റി മീന്‍ വെട്ടുവാന്‍ ഉള്ള ഒരുക്കങ്ങളില്‍ ആയിരുന്നു. നല്ല വലിപ്പം ഉള്ള കരിമീനുകള്‍. അവര്‍ ഒരോന്നായി എടുത്ത് അനായാ‍സം അത് വൃത്തിയാക്കിക്കൊണ്ടിരുന്നു. പകിരി/ചിറക് വെട്ടി അതിന്റെ ചിതമ്പലുകള്‍ കത്തികൊണ്ട് വടിച്ചു നീക്കി.
“പോയിട്ട് കള്ളു കിട്ടിയോ?” ആന്റി ചോദിച്ചു.
“അത്യാവശ്യത്തിന്”
“എന്നാല്‍ ഞാന്‍ ഇത് വൃത്തിയാക്കട്ടെ അല്പം റെസ്റ്റ് എടുക്ക്”
“ഹേയ് നമ്മള്‍ ഒരുമിച്ച് എല്ലാം പ്രിപെയര്‍ ചെയ്യും.ഗെസ്റ്റൊന്നും ആയി കാണണ്ടാന്ന് പറഞ്ഞതല്ലേ..”
ആന്‍സി ചെമ്മീന്‍ വൃത്തിയാക്കുന്നു. ഒരു ഗ്ലൌസ് എടുത്ത് ഇട്ട് ഞാന്‍ ചെമ്മീന്‍ എടുത്ത് അവര്‍ക്കൊപ്പം കൂടി. പരിചയക്കുറവുണ്ടെന്ന് എന്റെ പണി കണ്ടപ്പോളെ അവര്‍ക്ക് മനസ്സിലായി.എങ്കിലും ഞാന്‍ വിട്ടുകൊടുത്തില്ല.
മീന്‍ വൃത്തിയാക്കി അതില്‍ മസാല പുരട്ടി അല്പ സമയം വച്ചു. പിന്നെ അതിനെ പകുത്ത് കുറച്ച് ഫ്രൈ പാനില്‍ വറുത്തെടുത്തു. ഭാക്കി കുറച്ച് എടുത്ത് വാഴയിലയില്‍ പൊതിഞ്ഞു എന്നിട്ട് സെക്കന്റ് കിച്ചണില്‍ ഒരുക്കിയ അടുപ്പില്‍ നല്ല കനലിനു മീതെ വച്ച് ചുട്ട് എടുത്തു.

ഭക്ഷണം ഒക്കെ തയ്യാറായപ്പോല്‍ വീടിന്റെ പുറകു വശത്ത് ഒരുക്കിയിട്ടുള്ള ഗസിബോയ്ക്ക് കീഴെ ടേബിളില്‍ നിരത്തി
( മരവും ഷീറ്റും കൊണ്ട് തയ്യാറാക്കിയ കുടപോലത്തെ ഒരു സംഗതി).തെങ്ങിന്റേയും മറ്റു മരങ്ങളുടേയും തണുപ്പും കായലില്‍ നിന്നും വരുന്ന കാറ്റും കാര്‍മേഘം മൂടിയതെങ്കിലും പ്രകാശമാനമായ
ആകാശം നല്ല ഒരു അന്തരീക്ഷം ഒരുക്കി. കായല്‍ ഭംഗി ആസ്വദിച്ച് അവിടെ ഇരുന്ന് സംസാരിച്ചു. ഞാന്‍ ചുട്ടെടുത്ത കരിമീനും കള്ളും ആസ്വദിച്ച് കഴിച്ചു.
ആന്‍സി കള്ള് ഒന്ന് ട്രൈ ചെയ്തെങ്കിലും പെട്ടെന്ന് തന്നെ ഓക്കാനം വന്നതിനാല്‍ വേണ്ടെന്ന് വച്ചു.

Sunday, July 11, 2010

എത്രയാ സൈസ്?

മലയാളികള്‍ സംസ്കാരസമ്പന്നര്‍ ആണെന്ന് പലയിടങ്ങളിലും പരാമര്‍ശിക്കപ്പെടാറുണ്ട്. എന്നാല്‍ യദാര്‍ഥത്തില്‍ സംസ്കാര സമ്പന്നര്‍ ആണോ എന്ന് ഏതൊരു ആള്‍ക്കും സംശയം ഉണ്ടക്കുന്ന കാര്യങ്ങള്‍ ആണ് നമുക്ക് ചുറ്റും നടക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി പലയിടങ്ങളില്‍ യാത്രചെയ്യുകയും എന്റെ അനുഭവവും അതു ശരിവെക്കുന്നു.

നിങ്ങള്‍ ഏതെങ്കിലും ഒരു ചാറ്റ് റൂമില്‍ കയറുക.
ഹലോ...
ഹായ്...
m/f?
f
ഏയ്ജ്
26
ഒരു സ്തീ ആണെന്ന് പറഞ്ഞാല്‍ ഉടനെ വന്നു.
തടിച്ചിട്ടാണോ?/എന്താ ഡ്രസ്സ്?/ ബ്രായുടെ സൈസ് എത്ര? പാന്റിയിട്ടിട്ടുണ്ടോ? എന്താ നിറം?
(ഇട്ടിരിക്കുന്ന അടിവസ്ത്രത്തിന്റെ പേരു ചോദിച്ചവനോട് ജി.സ്ട്രിങ്ങ് എന്ന് മറുപടി പറഞ്ഞപ്പോള്‍ അതെന്താ എന്ന് ചോദിക്കയുണ്ടയി. അതുപോലും അറിയില്ല)
ചാറ്റില്‍ കയറി മൂന്നോ നാലോ വാചകം പറഞ്ഞ ഉടനെ ഒരു സ്ത്രീ അടിവസ്ത്രം അണിഞ്ഞിട്ടുണ്ടോ ഉണ്ടെങ്കില്‍ അതിന്റെ സൈസ് എത്ര നിറം എന്ത് എന്നൊക്കെ ചോദിക്കുന്നവന്റെ ഒക്കെ വീട്ടില്‍ സ്തീകള്‍ എങ്ങിനെ സമാധാനത്തോടെ ജീവിക്കുന്നു ആവോ?

ഇനി മറ്റൊരു സംഭവം നോക്കാം.

ഒരു പ്രതിപക്ഷ എം.എല്‍.എ പകല്‍ വെളിച്ചത്തില്‍ ബന്തു ദിവസം റോഡിലൂടെ കാറില്‍ സഞ്ചരിക്കുന്നു. ബന്തു ദിവസം മനുഷ്യന്റെ സഞ്ചാര സ്വാതന്ത്രം നിഷേധിക്കുന്ന ഒരു സംഘം സാമൂഹ്യവിരുദ്ധര്‍ കാര്‍ തടയുന്നു. മറ്റൊരു കാറില്‍ സഞ്ചരിച്ചിരുന്ന ഭര്‍ത്താവും ഭാര്യയും കുട്ടിയും അടങ്ങുന്ന ഒരു കുടുമ്പം ബന്ത് അനുകൂലികളായ അതേ സാമൂഹ്യവിരുദ്ധരുടെ ഇടയില്‍ വന്നുപെടുന്നു. പോലീസ് സംരക്ഷണത്തോടെ അവര്‍ രക്ഷപ്പെടുന്നു. നിയമസഭയില്‍ ഈ വിഷയത്തെ മോശമായ സൂചനയോടെ ഒരു എം.എല്‍.എ അവതരിപ്പിക്കുന്നു. ചനലുകളില്‍ വാര്‍ത്തയാകുന്നു.

രണ്ടു സംഭവങ്ങളും വ്യക്തമാക്കുന്നത് ഇവിടത്തെ സംസ്കാരത്തിന്റെ വൈകൃതമായ അവസ്ഥ ആണ്. ഒരു കൂട്ടര്‍ പൊതുജീവിതത്തിന്റെ അനുഭവവും വിവേകവും ഉണ്ടെന്ന് പറയുമ്പോളൂം സഹപ്രവര്‍ത്തകനെ പറ്റി ചുമ്മ ഒരു “യെല്ലോ ടോക്കില്‍“ നിന്നും ഗൂഢമായ ആനന്ദംകണ്ടെത്തുന്നു മറ്റൊരു കൂട്ടര്‍ ചാറ്റ് റൂമില്‍ ചുമ്മാ സ്ത്രീയുടേ അടിവസ്ത്രത്തിന്റെ നിറം അറിഞ്ഞ് ഭാവനാരതിയില്‍ ഏര്‍പ്പെടുകയാകാം അവര്‍. ഒരു സ്ത്രീയുടെ വസ്ത്രത്തെ കുറിച്ചുള്ള അറിവ് ഇത്രമാത്രം വികാരം ഉണര്‍ത്തുവാന്‍ പോന്നതാണോ എന്ന് അറിയില്ല എങ്കിലും ഒരു കാര്യം വ്യക്തം കടുത്ത മാനസീക വൈകൃതത്തിന്റെ സഞ്ചരിക്കുന്ന മനുഷ്യ രൂപങ്ങളാണ് നമുക്കിടയില്‍ എന്ന്.

ഒരു കൌതുകത്തിനു ഞാന്‍ പലപ്പോഴും ഇത്തരക്കരുമായി ചാറ്റു ചെയ്യാറുണ്ട്. പലരും വെബ്‌ക്യാമുമായി പ്രദര്‍ശനത്തിനു തയ്യാറി ഇരിക്കുന്നു. ലോകത്തിന്റെ ഏതു കോണില്‍ നിന്നുള്ള സ്തീക്കും സ്തീയുടെ പെരു പറഞ്ഞ് ചാറ്റില്‍ കയറുന്നവര്‍ക്കും ഇവരുടെ ലൈംഗീകാവയവം ക്യാമറ വഴി കാണാം. ഇത്തരക്കരുടെ ലൈംഗീകാവയവം കണ്ട് സാമാന്യ ബോധം ഉള്ള ഏതെങ്കിലും സ്തീ സ്വയം ആനന്ദിക്കും എന്ന് തോന്നുന്നില്ല. ഇനി മറ്റൊരു കാര്യം അഥവാ സ്ക്രീനില്‍ പുരുഷന്റെ ലൈംഗീകാവയവം കണ്ട് ആനന്ദം കണ്ടെത്തുന്ന സ്തീകള്‍ ഉണ്ടെങ്കില്‍ തന്നെ അവര്‍ പോര്‍ണോ മൂവികളും മറ്റും ആസ്വദിക്കുന്നവര്‍ ആയിരിക്കാം. അത്തരക്കാരെ സംബന്ധിച്ച് ഇവര്‍ നല്‍കുന്ന കാഴ്ച സുഖമല്ല മറിച്ച് ഓക്കാനമായിരിക്കും സമ്മാനിക്കുക. അതു ചിന്തിക്കുവാന്‍ ഉള്ള ശേഷി ഇവര്‍ക്കും ഇല്ലാതെ പോകുന്നു. ചാറ്റിങ്ങ് തുടര്‍ന്നപ്പോള്‍ എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞത് അധികം പേരും ശക്തമായ തെറ്റിദ്ധാരണകളുടെ കൂടാരമാണെന്നാണ്. സ്തീയെന്നാല്‍ സദാ ലൈംഗീകമായി ബന്ധപ്പെടുവാന്‍ തയ്യാറായി നില്‍ക്കുന്നവളാണെന്നും, കൂടാതെ പുരുഷന്റെ അവയവ വലിപ്പം ആണ് ലൈംഗീകതയുടെ അടിസ്ഥാനം എന്നാണ് അവരില്‍ അധികവും ധരിച്ചുവെച്ചിരിക്കുന്നത്. കഷ്ടം!!

മാന്യമായ ലൈംഗീക വിദ്യഭ്യാസത്തിന്റെ അഭാവവും അസ്ലീല സാഹിത്യം-സിനിമ എന്നിവ പകര്‍ന്നു നല്‍കുന്ന വികലമായ അറിവും ആണ് ഒരു ശരാശരി മലയാളിയുടെ ലൈംഗീകമായ വിഞ്ജാനം എന്ന് ഇതില്‍ നിന്നും വ്യക്തം.
സമൂഹത്തെ വൈകൃതങ്ങളുടെ വിളനിലമാക്കാതെ എന്തുകൊണ്ട് വിദ്യാഭ്യാസ കാലഘട്ടത്തില്‍ ലൈംഗീകതയെ പറ്റി ഒരു ബോധവല്‍ക്കരണം നടത്തിക്കൂട? ലൈംഗീകത എന്നത് പാപമായും വിശുദ്ധമായും ഒക്കെ പലരും കരുതുന്നു. ജൈവീകമായ ഒരു ആവശ്യമെന്ന നിലയില്‍ കാണുന്നതായിരിക്കും കൂടുതല്‍ ഭംഗി. അദ്യാപകന്‍/അദ്യാപിക ഉദാഹരണ സഹിതം നേരിട്ടു വിശദീകരിക്കുക എന്നതല്ല ഉദ്ദേശിക്കുന്നത്. നല്ല കൌൺസിലര്‍മാരോ ലൈംഗീകമായ വിഷയത്തില്‍ ബിരുധം എടുത്തവരോ ഇതുസംബന്ധിച്ച് ക്ലാസ്സുകള്‍ നല്‍കുകയാണെങ്കില്‍ അത് തീര്‍ച്ചയായും പ്രയോജനകരമായിരിക്കും.

മലയാളി സ്തീയുടെ കാര്യം എടുക്കാം. അവര്‍ ലൈംഗീകതയെ ശരിയാം വണ്ണം ആസ്വദിക്കുന്നുണ്ടോ? അന്യനാടുകളില്‍ ആയതിനാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യം മൂലം പല സ്തീകള്‍ക്കും ഭര്‍ത്തക്കന്മാര്‍ക്കൊപ്പം കഴിയുവന്‍ സാധിക്കാത്തവരാണ്. ആ വിഷയം തല്‍ക്കാലം വിടാം. എന്നാല്‍ ഭര്‍ത്താവ് അടുത്തുള്ളവരെ സംബന്ധിച്ചോ? സ്വയം അനുഭവിച്ചും പങ്കാളിയെ അനുഭവിപ്പിച്ചും ആണ് രതിയുടെ സുഖവും ആഹ്ലാദവും അറിയേണ്ടത്. അല്ലാതെ ഏകപക്ഷീയമായ ഒരു പ്രവര്‍ത്തനം ആയി കരുതിക്കൂട. ഇവിടെ രസകരമായ മറ്റൊരു ചോദ്യം ഉല്‍ഭവിക്കുന്നു. കേരളത്തില്‍ നല്ലൊരു ശതമാനം ആളുകള്‍ മധ്യത്തിനു അടിമകളാണ്. ഇവര്‍ മദ്യപിച്ച് സുബോധം ഇല്ലാതെ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്ന ഭാര്യമാര്‍ക്ക് രതിസുഖം അനുഭവിക്കുവാന്‍ പറ്റുമോ? ഇല്ലെന്ന് വരികില്‍ അത് പീഠനമാകില്ലേ? മദ്യപനായ ഭര്‍ത്താവിനൊപ്പം കഴിയുന്ന സ്തീകള്‍ക്കും പലപ്പോഴും ലൈംഗീകമായ അസംതൃപ്തി അനുഭവിക്കേണ്ടിവരുന്നു. ഓര്‍ഗാസം എന്നത് അവര്‍ക്ക് വായിച്ചും കേട്ടും ഉള്ള സംഗതിയായി മാറുന്നു. സ്വന്തം ശരീരത്തെ പങ്കാളിക്ക് സുരതത്തിനും വൈകൃതങ്ങള്‍ക്കും വിട്ടുകൊടുത്ത് സ്വയം വിഷമം അനുഭവിക്കേണ്ടിവരിക എന്നത് എത്രമാത്രം വേദനാജനകമാണ്? ഗൌരവമേറിയ ഒരു പഠനം തന്നെ നടത്തേണ്ടതുണ്ട് ഇക്കാര്യത്തില്‍ എന്നതില്‍ തര്‍ക്കമില്ല.

Thursday, July 8, 2010

എന്തിനു ഫാഷന്‍ ഷോയെ എതിര്‍ക്കണം?

മിസ്സ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ദു തമ്പിക്ക് അഭിനന്ദങ്ങള്‍. മലയാളി പെണ്‍കുട്ടികള്‍ ഇത്തരം ഷോകള്‍ക്ക് പങ്കെടുക്കുവാന്‍ മുന്നോട്ട് വരുന്നതില്‍ ആഹ്ലാദം ഉണ്ട്. അന്തര്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും അടുത്തകാലത്താണ്. പാര്‍വ്വതി ഓമനക്കുട്ടനേക്കാള്‍ ഭംഗിയും ചൊടിയും ഉള്ള മലയാളി പെണ്‍കുട്ടികള്‍ ഇനിയും ഇത്തരം പ്രോഗ്രാമുകളില്‍ പങ്കുടുക്കാതെ നില്‍ക്കുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഫാഷന്റെ ലോകത്തെ പറ്റിയുള്ള തെറ്റായ പല ധാരണകളും ഇനിയും വിട്ടുമാറിയിട്ടില്ലാത്തതാകാം പ്രധാന കാരണം.

പലപ്പോഴും കാണാം ഫാഷന്‍ ഷോയ്ക്കെതിരെ പ്രതിഷേധങ്ങള്‍. എന്തിനു വേണ്ടി? എന്തിനു ഫാഷന്‍ ഷോയെ എതിര്‍ക്കണം, മൊഡലിങ്ങിനെ വിമര്‍ശിക്കണം? ഷോ നടക്കുന്നിടത്ത് ചിലരുടെ പ്രതിഷേധപ്രകടനങ്ങള്‍. പലപ്പോഴും ഇത് ഷോയില്‍ പങ്കെടുക്കുവാന്‍ വരുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ട്ാക്കന്നു. പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ക്ഷണിക്കപ്പെട്ടവ്ക്ക് മുമ്പിലാണ് ഷോ നടക്കുന്നത്. ഇത് ഒരു തരത്തിലും പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്നില്ല. എന്നാലും ചിലര്‍ ഇതിനെ എതിര്‍ക്കുന്നു. ലോകം മാറുന്നതിനനുസരിച്ച് കേരളം മാറുവാന്‍ മടിക്കുന്നു അല്ലെങ്കില്‍ ചിലര്‍ അതിനെ മാറുവാന്‍ സമ്മതിക്കില്ലെന്ന് ശഠിക്കുന്നു. തങ്ങളുടെ ശാഠ്യം മറ്റുള്ളവരില്‍ അടിച്ചേല്പിക്കുന്നു.

ഷോ നടത്തുന്നതും അതില്‍ പങ്കെടുക്കുന്നതും അവരുടെ സ്വാതന്ത്രം അത് ആസ്വദിക്കുന്നതും അതിനോട് താല്പര്യം ഉള്ളവര്‍ മാത്രം ചെയ്യട്ടെ.

ഫാഷന്‍ ഷോയുടെ ഭാഗമായി ബിക്കിനി ധരിക്കുന്നു ശരീരത്തിലെ ചില ഭാഗ്ങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു എന്നൊക്കെ ആണ് പലരുടേയും ആരോപണം. മിസ്സ്. കേരള മത്സരത്തില്‍ ബിക്കിനിയിട്ട് പരസ്യമായി വേദിയില്‍ വരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇനി വന്നാല്‍ തന്നെ അത് പങ്കെടുക്കുന്ന വ്യക്തിയുടെ സ്വാതന്ത്രം ആണ്. ബിക്കിനിയിട്ട് ഫാഷന്‍ ഷോയില്‍ പങ്കെടുക്കുവാന്‍ ഉള്ള സ്വാതന്ത്രം അവളുടേതാണ്. ബിക്കിനിയിട്ടാല്‍ തന്റെ ശരീരം ബോറാകില്ല എന്ന് ഉറപ്പുള്ളതു കൊണ്ടാകണല്ലോ അവള്‍ അതിനു തയ്യാറാകുന്നത്. ശരീരത്തിന്റെ വടിവു ഫാഷന്‍ ഷോയുറ്റെ മാനദണ്ടങ്ങളില്‍ നിര്‍ബന്ധം ഉള്ളതാണ്.



പുരുഷന്മാരെ പോലെ ചില സ്തീകളും ഫാഷന്‍ ഷോയെ എതിര്‍ക്കുന്നത് കാ‍ണാം. വയറു ചാടി ഇടുപ്പില്‍ ഒരു കുന്ന് മാം‌സവുമായി നടക്കുന്ന ടിപ്പിക്കല്‍ മലയാളി പെണ്ണിന്റെ അസൂയയും ഇതില്‍ ഉണ്ടോ എന്ന് ഞാന്‍ ചിന്തിക്കാതില്ല. പൊട്ടുതോട്ട് കണ്ണെഴുതി മുടി ചീകി മുഖത്ത് മറ്റു ക്രീമുകള്‍ പുരട്ടി പൌഡര്‍ ഒക്കെ ഇട്ട് നടക്കുന്നത് എന്തിനാണ്. ഇതു കണ്ടാല്‍ പുരുഷനു ആകര്‍ഷണം തോന്നില്ലേ? അപ്പോള്‍ നിങ്ങള്‍ ചെയ്യുന്നതും അല്പം മോഡേണ്‍ ഡ്രസ്സിഡുണതും ഒക്കെ റിസല്‍റ്റ് ഒരേ സംഭവം തന്നെ ആണ്.

പഴഞ്ചന്‍ ആശയങ്ങള്‍ അല്ല ഇന്ന് ലോകത്തുള്ളത്. ലോകം മാറിയിരിക്കുന്നു. കാഴ്ചപ്പാടിലും ജീവിത ശൈലിയിലും മാറ്റം വന്നിരിക്കുന്നു. ഫാഷന്‍ രംഗം അതിവേഗം കുതിക്കുന്നു. ഒരാളുടെ വ്യക്തിത്വം എടുത്തു കാണിക്കുന്നതില്‍ വസ്ത്രത്തിനു വലിയ പങ്കുണ്ട്. ഒരു കോര്‍പറേറ്റ് ഓഫീസ് സെക്രടറി പഴഞ്ചന്‍ സ്റ്റൈയില്‍ ഉടുത്ത സാരിയോ ശരീരം മുഴുവന്‍ മൂടണ വസ്ത്രമോ ധരിച്ച് ചെന്നാല്‍ അതവിടത്തെ സഹചര്യത്തിനു ചേരില്ല. അപ്പോള്‍ അതിനുസരിച്ചുള്ള വസ്ത്രം വേണം. അതുപോലെ ഒരു പാര്‍ടിയില്‍ അടിച്ചുപൊലിക്കാന്‍ അറുബൊറന്‍ ഡ്രസ്സിങ്ങുമായി ചെന്നാല്‍ എന്തകും സ്ഥിതി.

നിങ്ങള്‍ക്ക് സാരി ധരിക്കാം എന്നാല്‍ അത് സെക്സിയായും ധരിക്കാം. ഒരാള്‍ സാരിയോ ചുരിദാറോ മിഡിയോ അതോ ഇനി ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ആണ് ധരിക്കുവാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് ധരിച്ചുകൊള്ളടെ. എന്നാല്‍ ഫാഷന്‍ ഷോ പാടില്ല മൊഡേണ്‍ ഡ്രസ്സുകള്‍ ധരിക്കരുതെന്ന് ഒക്കെ മറ്റുള്ളവരെ എന്തിനു നിര്‍ബന്ധിക്കണം?

ചികിസ്തയും വിശ്രമവും ആയതിനാല്‍ കൂടുതല്‍ എഴുതുവാന്‍ ആകുന്നില്ല. പിന്നീട് എഴുതാം.

Friday, June 4, 2010

വരവേല്പ്

ട്രെയിന്‍ എറണാംകുളത്തെത്തുമ്പോള്‍ സമയം വൈകുന്നേരം ഏഴര. ആന്‍സി എന്നെയും കാത്ത് അവിടെ എത്തിയിരുന്നു. ട്രെയിന്‍ വൈകും എന്ന് ഞന്‍ വിളിച്ചു പറഞ്ഞിരുന്നതിനാല്‍ അവള്‍ക്ക് കാത്തിരുന്ന് മുഷിയേണ്ടി വന്നില്ല. ട്രെയിനില്‍ നല്ല തിരക്കുണ്ട്. ഇറങ്ങുവാനും കയറുവാനും ആളുകള്‍ തിരക്കുന്നതിനിടയീല്‍ എന്റെ ശരീരത്തിലെ മാംസളതയില്‍ കൈകള്‍ അമരുന്നത് ഞാന്‍ അറിഞ്ഞു.മലയാളിയുടെ ഒരു വൈകൃതം എന്ന് പണ്ടേ മനസ്സിലാക്കിയിരുന്നതിനാല്‍ തല്‍ക്കാലം അതു കാര്യമാക്കാതെ ബാഗുകളുമെടുത്ത് ഞാന്‍ പുറത്തെക്കിറങ്ങി.

ബാഗുകള്‍ പ്ലാറ്റ് ഫോമില്‍ വച്ച് ആന്‍സിയെ തിരഞ്ഞു. അടുത്തെങ്ങും ഇല്ലെന്ന് തോന്നുന്നു. ഞാന്‍ മൊബൈല്‍ എടുത്ത് അവളെ വിളിച്ചു. ഇതിനിടയില്‍ എന്റെ ശരീരത്തിന്റെ നിന്മോന്നതങ്ങള്‍ അളന്നുകൊണ്ട് നിരവധി കണ്ണുകള്‍ കടന്നു പോയി. അതില്‍ ഗൂഡമായ ആനന്തം കണ്ടെത്തി ഞാന്‍. ട്രെയിനിന്റെ വാതിലില്‍ എന്റെ ബാഗ് കുടുങ്ങിയത് വിടുവിക്കുന്നതിനിടയില്‍ എന്നെ മറികടന്ന് തിക്കി തിരക്കി ഇറങ്ങിയ ആള്‍ അവസരം മുതലാക്കി എന്റെ വയറില്‍ കൈകൊണ്ട് തലോടി.
ഞാന്‍ അയാളെ നോക്കി. അയാള്‍ അത് ശ്രദ്ധിച്ചില്ല.
ഒരു നാല്പതു വയസ്സു തോന്നിക്കുന്ന ഒരാള്‍.പുറത്തിറങ്ങി ഞാന്‍ ചുറ്റും നോക്കി. അയാള്‍ അപം മാറി നില്‍ക്കുന്നുണ്ട്. എന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോള്‍ അയാള്‍ക്ക് നേരെ കണ്ണിറുക്കി കാണീച്ചു.
എന്റെ മൊബൈല്‍ ഫോണ്‍ റിങ്ങ് ചെയ്തു.
“ഹലോ...ഹലോ...”
“ങാ പൂച്ചക്കണ്ണീ നീ എത്തിയോ...എവിടെയാടീ...”
“ഞാന്‍ ദാ ഈ ട്രെയിനിന്റെ അറ്റത്തുണ്ട്..നീ ഇങ്ങോട്ട് വാ...”
“ശരി ദാ വരുന്നു...” അവള്‍ ഫോണ്‍ കട്ട് ചെയ്തു. ബഗുകള്‍ തിരക്കില്ലാത്ത മറ്റൊരിടത്തേക്ക് ഒതുക്കിവച്ചു.

അവള്‍ വരുന്നതു വരെ ആ അമ്മാവനെ ഒന്ന് സുഖിപ്പിച്ചേക്കാം എന്ന് കരുതി. ഞാന്‍ മെല്ലെ ആളെ കൈനീട്ടി വിളിച്ചു. അയാള്‍ അത് തീരെ പ്രതീക്ഷിച്ചുകാണില്ല.
അല്പം മടിച്ചു നിന്നു അയാള്‍. ഞാന്‍ വീണ്ടും വിളിച്ചു. അയാള്‍ എന്റെ അടുത്തേക്ക് വന്നു.
“ഹായ് അങ്കിള്‍... ഹൌ ആര്‍ യു?”
അയാള്‍ നിന്നു പരുങ്ങി.
“അങ്കിള്‍ ഐ ആം പൂച്ചക്കണ്ണി...” ഞാന്‍ അയാള്‍ക്ക് നേരെ എന്റെ കൈ നീട്ടി.
അപ്പോള്‍ അയാളുടെ മുഖത്ത് ഭാവം ഒന്ന് കാണേണ്ടതായിരുന്നു...എനിക്ക് ഉത്സാഹം കൂടി.
“എന്നെ കളിയാക്കാണോ?”
“വൈ ഷുഡ് ഐ?”
“മലയാളിയല്ലേ?”
“നോ...ഐ ആം നോട്ട് എ മലയാളീ”
“അപ്പോ ഈ പൂച്ചക്കണ്ണി...”അയാള്‍ എന്നെ ആകെ നോക്കി. ജീന്‍സിനും ടോപ്പിനും ഇടയില്‍ എന്റെ അടിവയറിലും പൊക്കിള്‍ ചുഴിയിലും അയാളുടെ നോട്ടം ഉടക്കിയെങ്കിലും
പെട്ടെന്നു അയാള്‍ കണ്ണുകള്‍ അവിടെ നിന്നും മാറ്റി. ആളുകള്‍ തിരക്കിട്ട് നീങ്ങുന്നതിനാല്‍
“അങ്കീള്‍ നോക്കി കൊള്ളൂ..എനിക്ക് പ്രശനം ഇല്ല.”
“എവിടെ?”
“അങ്കിള്‍ എവിടെ ആണോ നോക്കിയത് അവിടെ...ദാ ഇവിടെ” ഞാന്‍ മെല്ലെ ടോപ്പിന്റെ അടിഭാഗം അല്പം ഉയര്‍ത്തി. എന്റെ പൊക്കിളിനു ചുറ്റും വിരല്‍ കൊണ്ട് ഒരു വൃത്തം വരച്ചു.

“അങ്കിള്‍ നോക്കിയില്ലേല്‍ ഞാന്‍ പിണങ്ങും...പ്ലീസ് നോക്കൂ അങ്കിള്‍..” ഞാന്‍ ചുണ്ടുകളില്‍ നാക്കുകൊണ്ട് നനവു പടര്‍ത്തി.
“ഹേയ് ഞാന്‍..ഞാന്‍ പോട്ടെ....”
“ദേ അങ്കിള്‍ നോക്കിയില്ലേല്‍ ഞാന്‍ ഇപ്പോള്‍ ബഹളം വെക്കും...” എന്റെ വാക്കു കേട്ട് അയാള്‍ ആകെ വിരണ്ടു.
“അയ്യോ കുഴപ്പം ഉണ്ടാക്കരുത്...ഞാന്‍ പോകുന്നു...”
“അങിനെ പോയാല്‍ ശരിയകില്ല...അങ്കിളിനെ ഞാന്‍ വിടില്ല....”ഞാന്‍ അയാളുടെ കയ്യില്‍ പിടിച്ചു.
“ഉം നോക്ക്...നോക്കങ്കിള്‍..എന്റെ പൊക്കിളിനു ഭംഗിയില്ലാഞ്ഞിട്ടാണോ?” ഞാന്‍ കൊഞ്ചി..
അയാള്‍ നോക്കി...
“ഇഷ്ടമായോ?”
അയാള്‍ മറുപടി പറയാതെ നിന്നു...
“പറ ഇഷ്ടമായോ?”
“ഉം..”
“അവിടെ ഉമ്മവെക്കണം എന്ന് തോന്നുന്നുണ്ടോ?”
അയാള്‍ വീണ്ടും കുഴങ്ങി...
“പറ അങ്കിള്‍..അങ്കിളിനു അവിടെ ചുമ്പിക്കണം എന്ന് തോന്നുന്നുണ്ടോ?”
“ഹേയ് ഇല്ല....”
“ഛേ ഞാന്‍ കരുതി അങ്കിള്‍ ഒരു ആണാണെന്ന്....ഏത് ആണിനാ ഇതു കണ്ടാല്‍ ചുമ്പിക്കാതിരിക്കുവാന്‍ തോന്നുക?”
ആന്സി ഞങ്ങളുടെ അടുത്തെക്ക് എത്തി. എന്നെ കണ്ടതും അവള്‍ കെട്ടിപ്പിടിച്ചു. ഇതിനിടയില്‍ അയാള്‍ മെല്ലെ രക്ഷപ്പെടുവാന്‍ ശ്രമിച്ചു. പക്ഷെ ഞാന അയളുടെ കയ്യില്‍ കയറി പിടിച്ചു.
അയാള്‍ മെല്ലെ എന്റെ പിടി വിടുവിക്കുവാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ സമ്മതിച്ചില്ല.
ഒന്നു രണ്ടു പേര്‍ ഞങ്ങളെ ശ്രദ്ധിച്ചുകൊണ്ട് കടന്നു പോയി.
“ആന്‍സി ദാ ഇത് എന്റെ പുതിയ ബോയ് ഫ്രണ്ടാണ്...എങ്ങീന്‍ ഉണ്ട്?”
“ങേ...?” അവള്‍ക്ക് അല്‍ഭുതം. വയര്‍ ചാടി. ഡൈ ചെയ്ത മുടിയുള്ള ആ രൂപത്തെ അവള്‍ നോക്കി.അയാള്‍ ആകെ പരിഭ്രമിച്ച് നില്‍ക്കുന്നു. ഞാന്‍ അവളെ കണ്ണിറുക്കി കാണിച്ചു.
“ഞങ്ങള്‍ ഇപ്പോള്‍ പരിചയപ്പെട്ടു. ഈ ലൌ അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് കേട്ടിട്ടില്ലേ...ഞാന്‍ ശരിക്കും വീണുപോയെടീ...ബോയ്ഫ്രണ്ടാണെങ്കിലും പക്ഷെ ഞാന്‍ അങ്കിള്‍ എന്നാണ് വിളിക്കുന്നത് കേട്ടോ...”
“ഇതെന്താടീ നിന്റെ ബോയ് ഫ്രണ്ട് അങ്കിള്‍ ആകെ വിരണ്ട് നില്‍ക്കുന്നേ?”
“അതോ എന്റെ പൊക്കിള്‍ കണ്ടിട്ടാടീ...”
“അതേ ഞാന്‍ പോയ്ക്കോട്ടെ...പ്ലീസ്...”അയാള്‍ അപേക്ഷിച്ചു.
“ഉം പോകാം ഞങ്ങള്‍ക്കും തിരക്കുണ്ട്..അല്ല അങ്കിള്‍ പോരുന്നോ?”
“ടീ നമുക്ക് അങ്കിളിനേയും കൂടെ കൂട്ടിയാലോ?”
“പിന്നെ എന്താ നമുക്ക് മൂന്നാള്‍ക്കും ഒന്ന് അടിച്ചു പൊളിക്കാം”
“എന്താ അങ്കിള്‍ ഒകെ അല്ലേ?” ഞാന്‍ അയാളുടെ കൈയില്‍ മെല്ലെ വിരല്‍ കൊണ്ട് ഞോണ്ടി.
“ദയവു ചെയ്ത് എന്നെ അപമാനിക്കരുത്..പ്ലീസ്..ഞാന്‍ ക്ഷമ ചോദിക്കുന്നു.“

“...പക്ഷെ പോകുന്നതിനു മുമ്പ് അങ്കിളിന്റെ മുബൈല്‍ നമ്പര്‍ ഒന്ന് തരാമോ?“
“അയ്യോ അതെന്തിനാ..ഞാന്‍ അറിയാണ്ടെ നോക്കിയതാണ് സോറിയും പറഞ്ഞല്ലോ..”
“ഹാ അങ്കിള്‍ നോക്കിയതിനു ഞാന്‍ പരാതി പറഞ്ഞോ?”
“ഇല്ല...”
“പിന്നെന്താ പ്രശ്നം...അങ്കിള്‍ നമ്പര്‍ തരൂന്നേ...ഞാന്‍ ഉപദ്രവിക്കില്ല....ഉറപ്പ്.”
“അതു നേരാ ഇവള്‍ ഉറപ്പ് പറഞ്ഞാല്‍ പിന്നെ ഉറപ്പാണ് ദൈര്യമായി നമ്പര്‍ നല്‍കാം...അങ്കിള്‍ പ്ലീസ് കൊടുത്തേക്ക്”
അയാള്‍ നമ്പര്‍ പറന്നു.ഞന്‍ അത് മൊബൈലില്‍ ഫീഡ് ചെയ്തു.
“അങ്കിള്‍
“ഇല്ല”

ഞാന്‍ അല്പ ദിവസം ചിലവഴിക്കുവാന്‍ വന്നതാണ്...പിന്നെ ഇടയ്ക്ക് ബോറടിക്കുമ്പോള്‍ വിളിച്ചാല്‍ ശല്യം ആകില്ലല്ലോ?”
“ഇല്ല”
“ഒകെ ഞാന്‍ യാത്ര ചെയ്ത് ആകെ ടയേഡ് ആണ്..ഞങ്ങള്‍ അപ്പോള്‍ പിന്നെ കാണാം..ഒകെ..”
“ഒകെ...ദാ പിന്നെ അങ്കിളിനു കാണമെന്ന് ആഗ്രഹം ഉണ്ടെങ്കില്‍ ഒരിക്കല്‍ കൂടെ നോക്കിക്കൊളൂ...“
അതുപറഞ്ഞ് പൊട്ടിച്ചിരിച്ചു. ആന്‍സിയും കൂടി എന്റെ ചിരിയില്‍...

ടീ പൂച്ചക്കണ്ണീ നിനക്കിപ്പോഴും മലയാളിയെ പുച്ഛമാണ് അല്ലേ? കിട്ടുന്ന ഒരു അവസരവും പാഴാക്കില്ല.
“ഹോ ചുമ്മാ ഒരു രസം...എടീ നമ്മളെ ഇങ്ങനെ നോക്കി വെള്ളമിറക്കി നടക്കുന്നത് അവര്‍ക്ക് ഒരു രസം ഇത് നമുക്ക് ഒരു രസം.”
“ഭക്ഷണം കഴിക്കണോ അതോ പോയി ഫ്രഷായി തിരിച്ചു വരണോ?”
“ പോയിട്ട് വരാം..രാത്രി അറബിക്കടലിന്റെ റാ‍ണിയുടെ വിരിമാറിലൂടെ ഒരു നൈറ്റ് ഡ്രവിന്റെ സുഖം ആസ്വദിക്കാം....” സീറ്റ് പുറകിലേക്ക് ആക്കി ഞാന്‍ മലര്‍ന്നു കിടന്നു.

പൂച്ചക്കണ്ണീ.... പൂച്ചക്കണ്ണീ....

പൂച്ചക്കണ്ണീ.... പൂച്ചക്കണ്ണീ.... മലയാളി എനിക്ക് നല്‍കിയ ഇരട്ടപ്പേര്. കുട്ടിക്കാലത്ത് ഞാന്‍ കേരളത്തില്‍ വന്നപ്പോള്‍ എപ്പോളോ അയല്‍ വീടുകളിലെ കുട്ടികള്‍ക്കൊപ്പം ബന്ധുക്കളായ കുട്ടികളും എന്നെ അങ്ങിനെ വിളിച്ചു കളിയാക്കി, കുറേ കാലം അത് ഒരു സങ്കടമായി എന്നോടൊപ്പം കൂ‍ടി. മലയാളികളോടും കേരളത്തോടും എനിക്ക് എന്തോ ദേഷ്യം തോന്നി.എന്നാല്‍ മനസ്സിലും ശരീരത്തിലും മാറ്റങ്ങള്‍ വരുന്ന, കൌമാര സ്വപങ്ങളുടെ അനന്തമായ നിറച്ചാര്‍ത്തുകള്‍ നിറഞ്ഞാടുന്ന കാലത്ത് എപ്പോളോ ആദ്യമായി ഒരു സഹപാഠി എന്റെ കണ്ണുകളില്‍ നോക്കിയിരുന്നു കൊണ്ട് പറഞ്ഞു. “നിന്റെ കണ്ണുകളില്‍ കണ്ണുടക്കിയാല്‍ ചുറ്റുപാടുകളെ മറന്ന് സ്വയം മറന്ന് നിന്നു പോകും”. ആദ്യമായി ഞാന്‍ എന്റെ പൂച്ചക്കണ്ണുകളെ കുറിച്ച് അഭിമാനിച്ചു അതില്‍ സന്തോഷിച്ചു.അവന്റെ ചുണ്ടുകളില്‍ ഒരു ചുമ്പനം നല്‍കി ഞാന്‍ താങ്ക്സ് പറഞ്ഞു. റിച്ചാര്‍ഡ് എന്ന ആ ആഗ്ലോ ഇന്ത്യന്‍ പയ്യന്‍ എന്റെ ജീവിതത്തിലെ അദ്യ ബോയ്ഫ്രന്റ് ആയി.

ആദ്യപ്രണയത്തിന്റെ അനുഭൂതി നുകരുവാന്‍ ഇരുവരും ആവോളം ശ്രമിച്ചു. എന്നാല്‍ അത് അധിക കാലം നീണ്ടില്ല.
ഡാഡിയുടെ ജോലിസ്ഥലങ്ങള്‍ ഇടയ്ക്കിടെ മാറിക്കൊണ്ടിരുന്നതിനാല്‍ ഇന്ത്യയിലെ പലയിടങ്ങളില്‍ ആയ എന്റെ ജീവിതത്തില്‍ പിന്നീട് പലരും എന്റെ പൂച്ചക്കണ്ണില്‍ കുടുങ്ങി. പിന്നീട് ഞാന്‍ വീണ്ടും കേരളത്തില്‍ എത്തി. പേരു ചോദിച്ചവരോട് ഞാന്‍ ചിരിച്ചുകൊണ്ട് പൂച്ചക്കണ്ണി എന്നു പറഞ്ഞു.

പൂച്ചക്കണ്ണി.. അപ്പോള്‍ ഇനി നിങ്ങളും എന്നെ പൂച്ചക്കണ്ണി എന്നു വിളിച്ചാല്‍ മതി.

ഇപ്പോള്‍ ദാ ഈ മഴ ആസ്വദിക്കുവാന്‍ ഞാന്‍ വീണ്ടും കേരളത്തില്‍ എത്തിയിരിക്കുന്നു. ഇരുപത്തിയഞ്ച് വയസ്സായി കല്യാണപ്രായം അധികരിച്ചിരിക്കുന്നു എന്നൊക്കെ പറയുന്ന ബന്ധുക്കളുടെ ഉപദേശങ്ങള്‍ ഒഴിവാക്കുവാന്‍ കൊച്ചിയില്‍ ഒരു സ്ഥാപനം നടത്തുന്ന സുഹൃത്തിനൊപ്പം ഒരിടത്ത് കൂടി. എനിക്കീ കല്യാണം ഒട്ടും താല്പര്യം ഇല്ലാത്ത സംഗതിയാണ്.
സ്വതന്ത്രമായ ഒരു ജീവിതം ആഗ്രഹിക്കുന്ന ഏതൊരു പെണ്ണിനും വിവാഹം ഒരു തടസ്സമാണ്. സ്നേഹം,സെക്സ് ഈ രണ്ടു കാര്യത്തിനു വേണ്ടി വിവാഹം കഴിക്കുന്നത് വിഡ്ഡിത്തമാണ്‌. ഭര്‍ത്താവിനേക്കാള്‍ കൂടുതല്‍ സ്നേഹം ബോയ്ഫ്രെണ്ടില്‍ നിന്നും ലഭിക്കും എന്നാണ് എന്റെ കാഴ്ചപ്പാട്. നൂലാമാലകള്‍ ഇല്ലാതെ എളുപ്പം ഗുഡ് ബൈ പറയാം എന്ന വലിയ ഒരു സൌകര്യം അതിനുണ്ട്. നല്ല ഒരു ബാങ്ക് ബാലന്‍സും, സ്വന്തമായി ഒരു ജോലിയും ഉണ്ടെങ്കില്‍ പിന്നെ സുരക്ഷിതത്വത്തെ പറ്റി ആശങ്ക ഒട്ടും വേണ്ട.

സോറി ഞാന്‍ പറയുവാന്‍ വിട്ടു പോയി ഇത് പൂച്ചക്കണ്ണിയുടെ മനസ്സിലെ കിറുക്കന്‍ ആശയങ്ങളും, സ്വപനങ്ങളും, അനുഭവങ്ങളും പങ്കുവെക്കുവാന്‍ ഉള്ള ഒരു ഇടമാണ്. യാദാര്‍ഥ്യവും കാല്പനീകതയും ഒന്നു ചേരുന്ന നേര്‍ത്ത
ബിന്ദുവില്‍ നിന്നു കൊണ്ട് മാത്രം ഇത് വായിക്കാം.


“ഒരേ സമയം ആധുനീകതയുടേയും എന്നാല്‍ പഴമയുടേയും അസന്തുലിതമായ കൂടിച്ചേരലിന്റെ അസ്വസ്ഥതകളും അസ്വാഭാവികതകളും ആവോളം നിറഞ്ഞ ഒന്നാണ് മലയാളി സമൂഹം.“ ഇത് ഞാന്‍ എഴുതിയ വാചകങ്ങള്‍ അല്ല നാട്ടുപച്ചയെന്ന ഒരു സൈറ്റില്‍ നിന്നും ലഭിച്ചതാണ്. പക്ഷെ മലയാളിസമൂഹത്തെ കുറിച്ച് അനുഭവങ്ങളില്‍ നിന്നും മനസ്സിലാക്കി ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്ന അതേ ധാരണ ആയതിനാല്‍ ഇവിടെ ചേര്‍ക്കുന്നു.