Monday, June 27, 2011

പുരുഷന്‍ എന്ന് വിളിച്ചാല്‍ എന്തുകൊണ്ട് ലജ്ജിക്കുന്നില്ല

എന്തുകൊണ്ടാണെന്ന് അറിയില്ല പലരും പുരുഷന്‍ എന്ന് പറയുമ്പോള്‍ വല്ലാതെ അഭിമാനിക്കുന്നത് (?) കാണാം. എന്നാല്‍ നിങ്ങള്‍ ഒരു പുരുഷന്‍ ആണെന്നതിന്റെ പേരില്‍ ആരെങ്കിലും വല്ലാതെ പരിഹസിച്ചാല്‍/അവഗണിച്ചാല്‍ എങ്ങിനെയിരിക്കും?ഇഷ്ടപ്പെടുമോ? പുരുഷന്‍ എന്നതിന്റെ പേരില്‍ ആരെങ്കിലും ആരെയെങ്കിലും പരിഹസിക്കുമോ എന്ന് തിരിച്ച് ചോദിക്കുന്നവര്‍ ഉണ്ടായേക്കാം. എങ്കിലും അത്തരത്തില്‍ ഒന്ന് സങ്കല്പിച്ച് നോക്കൂ. എന്താ മനസ്സില്‍ തോന്നുന്നത്. പുരുഷന്‍ എന്ന പേരില്‍ പരിഹസിക്കുവാന്‍ എന്തിരിക്കുന്നു എന്ന് ചോദിക്കുവാന്‍ തോന്നുന്നുണ്ടോ? ഉത്തരം ഇല്ല എന്നാണെങ്കില്‍ ഒരാള്‍ lesbian/gay/bisexual/transgender ആണ് എന്ന പേരില്‍ പരിഹസിക്കുന്നതിലും അര്‍ഥമില്ല. നിങ്ങള്‍ ഒരു പുരുഷന്‍ ആണ് എന്നതു പോലെ തന്നെ തുല്യമായ അവകാശമാണ് ഒരാള്‍ ഒരു ലെസ്ബിയന്‍/ട്രാന്‍സ് ജെന്റ് എന്ന നിലയ്ക്ക് അവര്‍ക്ക് ഉള്ളതും. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ് അയാള്‍ ഏതു രീതിയില്‍ ചിന്തിക്കണം, ജീവിക്കണം, പെരുമാറണം, എന്നത്. എത്തരത്തില്‍ ഉള്ള ഇണയെ കണ്ടെത്തണം എങ്ങിനെ സ്നേഹം പങ്കിടണം എന്നതൊക്കെ അവളുടെ/അയാളുടെ സ്വകാര്യതയാണ് ഒപ്പം മൌലീകമായ അവകാശവുമാണ്. അത്തരക്കാരെ അപഹസിക്കുവാന്‍ നിങ്ങള്‍ക്ക് ഒരു അവകാശവുമില്ല.

വസ്ത്രധാരണത്തിന്റേയും ശരീരചലനങ്ങളുടേയും പേരില്‍ ട്രാന്‍സ്ജെന്റുകളെ കണ്ടാല്‍ ഇവര്‍ക്ക് നാണമില്ലേ എന്ന് ചോദിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ ഒരു പുരുഷനായി അറിയപ്പെടുന്നതില്‍ അത്തരം വസ്ത്രങ്ങള്‍ അണിയുന്നതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലെങ്കില്‍ ഒരു ട്രാന്‍സ്ജെന്റിന് അത്തരത്തില്ായിരിക്കുന്നതില്‍ അല്പം പോലും ലജ്ജിക്കേണ്ടതുമില്ല. പ്രത്യക്ഷത്തില്‍ കുറേയൊക്കെ പുരുഷാകാരമുള്ള എന്നാല്‍ സ്തീയായി ജീവിക്കുവാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ സ്ത്രീകളുടെ വസ്ത്രങ്ങള്‍ ധരിച്ച് നടക്കുന്നതില്‍ എന്താണ് അപാകത. വസ്ത്രധാരണം എന്നത് കേവലം നഗ്നത മറക്കുവാനുള്ള ഒരു ഉപാധിമാത്രമല്ല എന്നത് പ്രത്യേകം പറയേണ്ടതില്ല. അത് അവളുടെ/അയാളുടെ വക്തിത്വം സൌന്ദര്യം എന്നിവയെ പ്രകടിപ്പിക്കുവാന്‍ കൂടിയുള്ളതാണ്. ഒരു സ്ത്രീക്ക് ചുരിദാറിനേക്കാള്‍ സാരിയാണ് അല്ലെങ്കില്‍ ജീന്‍‌സാണ് കൂടുതല്‍ മാച്ച് ചെയ്യുന്നതെങ്കില്‍ അവര്‍ അത് ധരിക്കുന്നു. ലിപ്സ്റ്റിക്ക് ഇടുന്നു പൊട്ടുതൊടുന്നു, മാലയും വളയുമണിയുന്നു. ഒരു പുരുഷന് മുണ്ടിനേക്കാള്‍ കോട്ടും സ്യൂട്ടും ആണ് യോജിക്കുക എന്ന് തോന്നിയാല്‍ അയാള്‍ അത് പ്രിഫര്‍ ചെയ്യുന്നു. അപ്പോള്‍ ഒരു ട്രാന്‍സ് ജെന്റിന്‍് ചുരിദാറോ, സാരിയോ ധരിക്കുന്നതില്‍, ലിപ്സ്റ്റിക് ഇടുന്നതില്‍, വളയും മാലയും അണിയുന്നതില്‍ എന്താണ് അപാകത? പുരുഷന്‍/സ്ത്രീ എന്ന് പറഞ്ഞ് നിങ്ങള്‍ക്ക് രതിയില്‍ ഏര്‍പ്പെടാം എങ്കില്‍ അവര്‍ക്കും അത് ആകുന്നതില്‍ എന്താണ് കുഴപ്പം?


http://queerpridekeralam.blogspot.com/ എന്ന ബ്ലോഗ്ഗില്‍ esbian/gay/bisexual/transgender തുടങ്ങിയ വിഭാഗത്തില്‍ പെടുന്ന ലൈംഗിക ന്യൂനപക്ഷങ്ങള്‍ July 2nd, 2011 ന് ത്ര്ശൂരില്‍ ഒത്തു കൂടുന്നതായും അതിലേക്ക് ക്ഷണിക്കുന്നതുമായ പോസ്റ്റു കണ്ടു. തീര്‍ച്ചയായും നല്ല കാര്യം. രണ്ടു വര്‍ഷം മുമ്പ് ജൂലൈ 2ആം തിയതി ദില്ലി ഹൈക്കോടതിയില്‍ നിന്നും ലഭിച്ച അനുകൂലമായ വിധിന്യായത്തെ അവര്‍ ആഘോഷിക്കുകയാണ്. യദാര്‍ഥത്തില്‍ അവരുടെ ആഘോഷങ്ങളില്‍ പൊതു സമൂഹം കൂടെ പങ്കാളികളാകുകയാണ് വേണ്ടത്. ദൌര്‍ഭാഗ്യവശാല്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ സമൂഹത്തിന്റെ മുന്നില്‍ എന്തോ അപരാധികളായോ അല്ലെങ്കില്‍ മോശപ്പെട്ടവരായോ ആണ് ഇന്നും കണക്കാക്കപ്പെടുന്നത്. കുറ്റവാളികളെ പോലെ പരിഗണിക്കപ്പെടുവാന്‍ അവര്‍ ചെയ്യുന്ന/ചെയ്ത കുറ്റം എന്താണെന്ന് വിശദമാക്കുവാന്‍ സമൂഹത്തിനാകുകയുമില്ല. സ്ത്രീയും പുരുഷനും തമ്മില്‍ രതിയില്‍ ഏര്‍പ്പെടുന്നതിന് സ്വാഭാവികമായി കാണുന്നവര്‍ പക്ഷെ സ്ത്രീയും സ്ത്രീയും തമ്മിലോ പുരുഷനും പുരുഷനും തമ്മിലോ അത്തരത്തില്‍ ആഹ്ലാദം പങ്കിടുന്നതിനെ മോശമായി കാണുന്നു.

തന്റെ ഇണയോട് ലൈംഗീക താല്പര്യം തോന്നുന്നതിനാലാണല്ലോ ഒരാള്‍ മറ്റൊരാളോട് അത്തരത്തില്‍ ഇടപെടുന്നത്. സാമ്പ്രദായിക രതിയോട് വിരക്തിയുള്ളവര്‍ക്കും ജീവിക്കുവാനും അവര്‍ക്ക് രതിസുഖം നുകരുവാനും അവകാശമുണ്ടെന്നും അംഗീകരിക്കുവാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ ഇത് ആരുടെയെങ്കിലും ഔദാര്യമല്ല മറിച്ച് അവകാശമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഇത്തരം കൂട്ടായ്മകള്‍ ചെയ്യുന്നത്. ശാരീരികവും മാനസീകവുമായ പലതരം പീഠനങ്ങള്‍ക്ക് വിധേയരാകുന്നുണ്ട് ട്രാന്‍സ് ജെന്റുകള്‍. ഇത്തരക്കാര്‍ക്ക് പ്രത്യേക സംരക്ഷണം ലഭിക്കേണ്ടതുണ്ട്. ഒരു ട്രാന്‍സ് ജെന്റ് ആണെന്നത് മറ്റൂള്ളവര്‍ക്ക് അവഹേളിക്കുവാനോ ആക്രമിക്കുവാനോ ഉള്ള ജീവിയല്ലെന്ന് സമൂഹം തിരിച്ചറിയേണ്ടതുണ്ട്. അവര്‍ ചാന്തുപൊട്ടുകള്‍ എന്ന പേരില്‍ വിളിക്കപ്പെടേണ്ടവരല്ല.

വ്യക്തിപരമായി ഒരു ട്രാന്‍സ്ജെന്റുമായി രതിയില്‍ ഏര്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ ആ അനുഭവം എഴുതുക പ്രയാസമാണ്. എന്നാല്‍ ലെസ്ബിയന്‍ രതി ഹൃദ്യമായ അനുഭവമായി തോന്നിയിട്ടുണ്ട്. ബൈ സെക്ഷലുകളായ ഒരുപാട് പേര്‍ ഈ സമൂഹത്തില്‍ ജീവിക്കുന്നുണ്ടെന്ന് ഒരു നഗ്നമായ സത്യമല്ലേ? എന്നാല്‍ അത് എന്തോ ഹീനകൃത്യമായി സങ്കല്‍പിച്ച് കപട സദാ‍ചരത്തിന്റെ ഓട്ടവീണ മറകൊണ്ട അങ്ങേയറ്റം ഗോപ്യമാക്കി വെക്കുവാന്‍ നിര്‍ബന്ധിതരാകുന്നു.

എന്നെ സംബന്ധിച്ച് പ്രായപൂര്‍ത്തിയായവര്‍ക്കിടയിലെ പരസ്പര സമ്മതത്തോടെ ഉള്ള രതി എന്നത് പങ്കുവെക്കുന്നവരുടെ പ്രായമോ രൂപമോ ലിംഗമോ അല്ല മറിച്ച് എപ്രകാരം പങ്കുവെക്കപ്പെടുന്നു ആഹ്ലാദകരമാകുന്നു എന്നതാണ്‍` കണക്കിലെടുക്കേണ്ടത്. മാറാല പിടിച്ചതോ പുഴുക്കുത്തേറ്റതോ ആയ മനസ്സുള്ളവര്‍ എന്നും ഇത്തരം മുന്നേറ്റങ്ങളെ എതിര്‍ത്തെക്കാം. എന്നാല്‍ താന്‍ ഒരു lesbian/gay/bisexual/transgender ആണെന്ന് ഉറക്കെ പ്രഖ്യാപിക്കുവാനും സമാന മനസ്കരുമായി ഒന്നിച്ചുകൂടുവാനും കലാപരിപാടികള്‍ അവതരിപ്പിക്കുവാനും ധൈര്യസമേതം മുന്നോട്ടുവരുന്നവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ഇവരെ ഒറ്റപ്പെടുത്തുമ്പോള്‍ യദാര്‍ഥത്തില്‍ ലജ്ജിക്കേണ്ടത് പുരുഷനെന്നും സ്തീയെന്നും പറഞ്ഞ് നടക്കുന്നവരല്ലേ?

Saturday, June 25, 2011

പുഴുവരിക്കുന്ന വാക്കുകള്‍

. വലിയ വലിയ കാര്യങ്ങള്‍ പ്രസംഗിക്കുകയോ എഴുതുകയോ ചെയ്യുന്ന കൊച്ചമ്മമ്മാരെ (സൊസൈറ്റീ ലേഡീസ്) പണ്ടേ എനിക്ക് ഇഷ്ടമല്ല. മാത്രമല്ല ഇത്തരക്കാരെ കാണുമ്പോള്‍ തെരുവില്‍ ശരീരം വിറ്റ് അന്നന്നത്തെ ജീവിതം നയിക്കുന്ന സ്ത്രീകളോട് എനിക്ക് എന്തെന്നില്ലാത്ത ബഹുമാനവും തോന്നും. നാല്പതിന്റെയും അമ്പതിന്റേയും ഇടയില്‍ പ്രായമുള്ള ഇക്കൂട്ടത്തിലെ ചില സ്ത്രീകള്‍ ഇവര്‍ വലിയ ആദര്‍ശവും ആത്മാഭിമാനവും ഒക്കെ പുറമേക്ക് കാണിക്കും. എന്നാല്‍ ഇവരുടെ സ്വകര്യ സദസ്സുകളില്‍ അധിക്ഷേപിക്കുന്ന തെരുവു പെണ്ണുങ്ങളേക്കാള്‍ വളരെ മോശം മാനസീകവും ശാരീരികവുമായ അവസ്ഥയുള്ളവര്‍ ആയിരിക്കും. ഒരു പക്ഷെ രഹസ്യമായി പലരുമായി സംഭോഗം നടത്തുന്നവരായിരിക്കും സദാചാരത്തിന്റെ വക്താക്കളായി രംഗത്ത് വരുന്നത്. പരസ്പ്രര ധാരണയോടെ സ്ത്രീയും പുരുഷനും ലൈംഗീകമായി ബന്ധപ്പെടുന്നത് വലിയ പാപമൊന്നുമായി കാണുന്ന ആളല്ല ഞാന്‍. അപ്രകാരം ചെയ്തിട്ടുമുണ്ട്. എന്നാല്‍ കപട മുഖവും വാക്കുമായി ജീവിക്കുന്നതിനോട് എനിക്ക് ഇഷ്ടമല്ല.ആ സ്ത്രീയുടെ വാചകങ്ങള്‍ കണ്ടപ്പോള്‍ അതില്‍ പുഴുവരിക്കുന്നതായി എനിക്ക് തോന്നി

ഒരു പെണ്‍കുട്ടി ലൈംഗീകമായി പീഠിപ്പിക്കപ്പെട്ടു എന്ന് അറിഞ്ഞാല്‍ ഉടനെ സഹതാപമോ അല്ലെങ്കില്‍ എന്തുകൊണ്ട് അവള്‍ പ്രതികരിച്ചില്ല എന്നൊക്കെ പറഞ്ഞ് ചിലര്‍ രംഗത്ത് വരും. പുരുഷന്മാര്‍(?) പോട്ടേ എന്നാല്‍ സ്ത്രീകള്‍ ഇത്തരം ചോദ്യവുമായി വന്നാലോ? ഭീഷണി/പ്രലോഭനം ഇവയുടെ വലിയ കമ്പളം കോണ്ട് മൂടിക്കൊണ്ടാണ് അധികവും പെണ്‍കുട്ടികള്‍ പീഠിപ്പിക്കപ്പെടുന്നത്. ഇത് കേരളത്തില്‍ മാത്രമല്ല ലോകത്തെവിടെയും ഇപ്രകാരം തന്നെയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എങ്കിലും പുഴുത്തപട്ടികളെ ക്രീം പുരട്ടിയിറക്കിയതു പോലുള്ള കൊച്ചമ്മ മാര്‍ പെണ്‍‌വാണിഭത്തെ പറ്റിയും പെണ്‍കുട്ടിയുടെ പ്രതികരണമില്ലായ്മയെ പറ്റിയും പല വ്യഖ്യാനങ്ങളും നിരത്തും. യദാര്‍ഥത്തില്‍ പീഠിപ്പിച്ച പുരുഷ (?) -ലിംഗം ഉദ്ദരിച്ചാല്‍ മാത്രം പുരുഷനായി കൂട്ടുവാന്‍ കഴിയുമോ?- ജീവികളേക്കാള്‍ മോശമാണ് ഇത്തരക്കാരികള്‍. ഇവളുമാരെ ആരെങ്കിലും ബലമായി ഭീഷണിപ്പെടുത്തി പീഠിപ്പിച്ചാല്‍ വലിയ ഒരു ജനക്കൂട്ടത്തിനു നടുവില്‍ നിര്‍ത്തിയാല്‍ പോലും ശബ്ദിക്കുമോ?

ആദ്യമായി തന്റെ ശരീരത്തെ ബലമായി പ്രാപിക്കുകയും, സഹോദരനെ ബലമായി ഫാനില്‍ കെട്ടിയിട്ട് അടിക്കുകയും മാതാവിനെയും തന്നെയും കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് സംരക്ഷണം നല്‍കേണ്ട സ്വന്തം പിതാവ് തന്നെയാണ്. പിന്നീട് പലര്‍ക്കായി വില്‍ക്കുന്നതും ഈ ഇരുകാലി തന്നെ. സാധാരണ സ്ത്രീക്ക് തന്നെ സ്വന്തം പങ്കാളിയുമായി തന്നെ ഒരു ദിവസം നാലോ അഞ്ചോ തവണ ബന്ധപ്പെടുമ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ചിലപ്പോള്‍ ഇന്‍ഫ്ക്ഷനും ഉണ്ടായേക്കാം. ആ നിലക്ക് ആ പെണ്‍‌കുട്ടിയുടെ അവസ്ഥ എന്തായിരിക്കു? അപരിചിതരായ പുരുഷന്മാരുമായി (?) ബന്ധപ്പെടേണ്ടിവരുന്ന തലക്ക് മുകളില്‍ ഡെമോക്ലീസിന്റെ വാള്‍ പോലെ ശക്തമായ ഭീഷണി തൂങ്ങിക്കിടക്കുന്ന മാനസീകമായും ശാരീരികമായും തളര്‍ന്ന ഒരു പെണ്‍‌കുട്ടി എന്ത് ചെയ്യും?

ഇതൊന്നും ചിന്തിക്കാതെ ഇത്തരം വൃത്തികെട്ട ജന്മങ്ങളുടെ പുഴുവരിക്കുന്ന വാക്കുകള്‍ പലയിടങ്ങളിലും പ്രശംസിക്കപ്പെടുന്നു എന്നത് വല്ലാതെ വേദനിപ്പിക്കുന്നു. പീഠനത്തിനിരയായ പെണ്‍കുട്ടിയെ കാത്തിരിക്കുന്നത് ക്രൂരമായ വിചാരണയുടെ നാളുകളായിരിക്കു. ഒരു പക്ഷെ അവളുടെ പ്യൂബര്‍ട്ടി ഏരിയായില്‍ പുരുഷന്മാര്‍(?) സമ്മാനിച്ച വേദനയേക്കാള്‍ വലിയ വേദനകള്‍‍.

ബുദ്ധിയില്ലാത്ത മല്ലൂസ്

ഇന്നലെ വൈകുന്നേരമാണ് എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ എത്തിയത്. രാവിലെ ഒന്ന് ഷോപ്പിങ്ങിന് പോകാമെന്ന് കരുതിയിരുന്നെങ്കിലും മഴമൂലം പുറത്തിറങ്ങാതെ അകത്ത് ചടഞ്ഞു കൂടി ഇരിക്കുകയായിരുന്നു. ടി.വിയിലെ വാര്‍ത്തകളില്‍ കണ്ണു നട്ടിരിക്കുകയായിരുന്നു എന്റെ സുഹൃത്തിന്റെ അച്ഛന്‍. ചാനല്‍ ദൃശ്യങ്ങളില്‍ കുറേ കുട്ടികള്‍ സമരം ചെയ്യുന്നതും അവര്‍ പിന്നീട് പോലീസുകാര്‍ക്ക് നേരെ കല്ലെറിയുന്നതും കണ്ടു. യാതൊരു പ്രകോപനവും ഇല്ലാതെ ഇവര്‍ എന്തിനു പോലീസുകാരെ കല്ലെറിയുന്നു? പോലീസുകാര്‍ മനുഷ്യരല്ലേ? സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ അഡ്മിഷനുമായി ബന്ധപ്പെട്ടുള്ള സമരമാണെന്നും ഭരണം പോയാല്‍ സമരവുമായി എസ്.എഫ്.ഐക്കാര്‍ തെരുവില്‍ ഇറങ്ങുമെന്നും ഒപ്പമുണ്ടായിരുന്ന എന്റെ സുഹൃത്ത് പറഞ്ഞു. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നത് വിദ്യാര്‍ഥികളില്‍ നിന്നും ഉള്ള പണം ലക്ഷ്യമാക്കിക്കൊണ്ടാണല്ലോ. അത്തരം സ്ഥാപനങ്ങള്‍ തുടങ്ങുവാന്‍ സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടുണ്ട്. അപ്പോള്‍ പിന്നെ പണമുള്ളവരുടെ മക്കള്‍ പഠിക്കും പണമില്ലാത്തവരുടെ മക്കള്‍ക്ക് അവസരം ഉണ്ടാകില്ല എന്നൊക്കെ പറയുന്നത് രസകരമായി തോന്നുന്നു. ഞാന്‍ അറിഞ്ഞിടത്തോളം ഈ പറയുന്ന നേതാക്കന്മാരുടെ പലരുടേയും മക്കള്‍ കേരളത്തിലോ കേരളത്തിനു പുറത്തോ ഇത്തരം പേയ്‌മെന്റ് സീറ്റുകളില്‍ പഠിച്ചവരോ പഠിക്കുന്നവരോ ആണ്. അപ്പോള്‍ പിന്നെ മറ്റുള്ളവരുടെ മക്കള്‍ അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കരുതെന്ന് പറയുന്നതിന്റെ മീനിങ്ങ് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. രമേശന്‍ എന്ന ഒരു ഡി.വൈ.എഫ്.ഐ നേതാവ് അമ്പത് ലക്ഷം രൂപ വിലയുള്ള സീറ്റില്‍ മകള്‍ക്ക് പ്രവേശനം സംഘടിപ്പിച്ചതായും എന്റെ സുഹൃത്ത് പറഞ്ഞു. ഒരു യുവജന പാര്‍ട്ടി നേതാവിന് എവിടെ നിന്നും ഇത്രയും പണം ഉണ്ടാക്കുവാന്‍ പറ്റി? സത്യത്തില്‍ അയാളുടെ വീട്ടിലേക്കല്ലേ ഇവര്‍ മാര്‍ച്ച് നടത്തേണ്ടത്? എന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സുഹൃത്ത് ചായക്കപ്പും ഒപ്പം ഒന്നു രണ്ടു ബിസ്കറ്റും നീട്ടി. എന്നിട്ട് എന്റെ കൈപിടിച്ച് വരാന്തയിലേക്ക് നടന്നു.

അതേ അച്ചന്‍ കേള്‍ക്കണ്ട. ആള്‍ ഒരു ലെഫ്റ്റിസ്റ്റാ. നിന്റെ ചോദ്യം അദ്ദേഹത്തെ മുഷിപ്പിക്കും.
നിനക്ക് കേരളത്തെ കുറിച്ചും പൊളിറ്റിക്സിനെ കുറിച്ചും ഒരു ചുക്കും അറിഞ്ഞുകൂട. സമരം ഒക്കെ അവിടെ നടക്കും. ചിലപ്പോള്‍ ആരെങ്കിലും തല്ലുകൊണ്ടോ വെടികൊണ്ടോ ചത്തെന്നും ഇരിക്കും. രാഷ്ടീയക്കാര്‍ അതും ഒരു വലിയ സംഭവമാക്കി മാറ്റും. ഒരു ജുഡീഷ്യല്‍ അന്വേഷണം ഒക്കെ വരുമായിരിക്കും, ചാകുന്നവരുടെ കുടുമ്പത്തിനു നഷ്ടം അത്ര തന്നെ. കുറേ കൊല്ലങ്ങള്‍ക്ക് മുമ്പ് ഇതുപോലെ ഒരു സമരത്തിനിടയില്‍ മന്ത്രിയെ ആക്രമിക്കുവാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് വെടിവെപ്പുണ്ടായെന്നും അഞ്ചു പേര്‍ മരിച്ചുവെന്നും അവള്‍ പറഞ്ഞു.

സമരത്തിനിടെ യുവാക്കള്‍ വെടിയേറ്റ് മരിച്ച സംഘടനയുടെ നേതാവാണ് മേല്പറഞ്ഞ രമേശന്‍ കക്ഷിയെന്നും അന്നത്തെ നേതാക്കളില്‍ ചിലരാണ് പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭരണ സമിതിയില്‍ എന്നും അറിഞ്ഞപ്പോള്‍ വെറുതെയല്ല മലയാളിയെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങുകാരും ഫ്ലാറ്റുകാരും പറ്റിച്ചു മുങ്ങുന്നതെന്ന് എനിക്ക് ബോധ്യമായി.

ഈ മല്ലൂ‍സിനെയാണോ ബുദ്ധിമാന്മാരെന്നും സ്മാര്‍ട്ടെന്നും പറഞ്ഞ് പലരും ആഘോഷിക്കുന്നത്?